Friday, December 19, 2014

Wish You A Happy Christmas



May all the sweet magic of Christmas conspire
To gladden your hearts and fill every desire.
Merry X-MAS

Sunday, November 2, 2014

ഇന്നു മരിച്ച വിശ്വാസികളുടെ ദിനം

ഇന്നു മരിച്ച വിശ്വാസികളുടെ ദിനം .



നമ്മുടെ കുടുംബങ്ങളില്‍ നിന്ന് നിത്യതയിലേക്ക് എടുക്കപെട്ട എല്ലാ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിയ്ക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിയ്ക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ. ആമ്മേന്‍.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍.
പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി.
ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍

Monday, October 20, 2014

ദീർഘക്ഷമ അനുഗ്രഹത്തിന്റെ വഴി



ദീർഘക്ഷമയോടുകൂടിയുള്ള പ്രാർത്ഥന അനുഗ്രഹദായകമാണ്. നമ്മളിൽ പലരും ഒത്തിരിയേറെ പ്രാർത്ഥിക്കുന്നവരാണ്. പ്രിയപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി, രോഗസൗഖ്യത്തിനുവേണ്ടി, കടബാധ്യതകൾ മാറാൻ വേണ്ടി, വസ്തുവില്പനയ്ക്കുവേണ്ടി,  കുടുംബസമാധാനത്തിനുവേണ്ടി എന്നിങ്ങനെ അനേകകാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കുന്നു. നാം പ്രാർത്ഥിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം ഉടനെ ലഭിക്കണമെന്ന് നാം ശാഠ്യം പിടിക്കുന്നു. പക്ഷേ, പല പ്രാർത്ഥനകളുടെയും ഉത്തരം ഉടൻതന്നെ ലഭിക്കാറില്ല. 

നമ്മുടെ പ്രാർത്ഥനകൾക്ക് അത് ചെറുതോ വലുതോ ആകട്ടെ, ദൈവത്തിന് ഉത്തരം നല്കാൻ ഒരു സമയമുണ്ട്. ചിലപ്പോൾ അത് ഇന്നുതന്നെയാകാം. ഒരുപക്ഷേ, അതു നാളെയാകാം. മറ്റു ചിലപ്പോൾ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാകാം. വീണ്ടും ഒരുപക്ഷേ, നമ്മുടെ മരണത്തിനുപോലും ശേഷമാകാം. എന്തുതന്നെ ആയാലും ദൈവം നമ്മുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നല്കുന്നുണ്ട്. അവിടുത്തെ സമയത്തിനുവേണ്ടി ദീർഘക്ഷമയോടെ കാത്തിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ സംഗതി.
ഒന്ന് സാമുവൽ ഒന്നാം അധ്യായത്തിൽ പുരോഹിതനായ സാമുവലിന്റെ അമ്മയായ ഹന്നായുടെ ദീർഘക്ഷമയോടുകൂടെയുള്ള പ്രാർത്ഥന വിവരിക്കുന്നുണ്ട്. ഹന്ന, ദൈവതിരുസന്നിധിയിലും മനുഷ്യരുടെ മുൻപിലും പ്രീതികരമായി ജീവിച്ചിരുന്നവളെങ്കിലും അവൾക്ക് മക്കളില്ലായിരുന്നു. അവൾ ദിവസവും ദൈവസന്നിധിയിൽ ഒരു കുഞ്ഞിനുവേണ്ടി ദാഹിച്ചു പ്രാർത്ഥിച്ചിരുന്നുവെങ്കിലും, വളരെ വർഷങ്ങൾ കടന്നുപോയിട്ടും അവളുടെ പ്രാർത്ഥനയ്ക്ക് ദൈവസന്നിധിയിൽനിന്നും ഉത്തരം ലഭിച്ചിരുന്നില്ല. അവൾ തന്റെ ഭർത്താവായ എൽക്കാനക്ക് ഏറ്റം പ്രിയങ്കരിയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സപത്‌നിയായ പെനീനാ ഹന്നായെ അവളുടെ വന്ധ്യതയെപ്പറ്റി നിന്ദിച്ചിരുന്നു. കാലങ്ങളോളം നീണ്ടുനിന്ന പെനീനായുടെ 'മച്ചി' എന്നുള്ള വിളികേട്ട് ഹന്നായുടെ ഹൃദയം ഏറെ ദുഃഖപൂരിതമായിരുന്നു. പക്ഷേ, അവൾ തന്റെ പ്രാർത്ഥന ഒരിക്കലും ഉപേക്ഷിച്ചില്ല എന്നു മാത്രമല്ല, ദൈവം തന്റെ പ്രാർത്ഥനയ്ക്ക് തീർച്ചയായും ഉത്തരം നല്കുമെന്ന് വിശ്വസിച്ച് ദീർഘക്ഷമയോടെ അതിനായി കാത്തിരിക്കുകയും ചെയ്തു.

അങ്ങനെ ഏറെ നാളായിട്ടുള്ള ഹന്നായുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുവാനുള്ള ദൈവത്തിന്റെ സമയമെത്തി. ഹന്നായുടെ ഭർത്താവായ എൽക്കാന തന്റെ രണ്ടു പത്‌നിമാരോടും പെനീനായിൽ ജനിച്ച തന്റെ മക്കളോടുംകൂടെ ദൈവത്തിന് ബലിയർപ്പിക്കാനായി തന്റെ പട്ടണത്തിൽനിന്ന് ഷീലോയിലേക്ക് എല്ലാ വർഷവും പോവുക പതിവായിരുന്നു. ഇത്തവണയും അവൾ പറഞ്ഞറിയിക്കാനാവാത്ത ഹൃദയവ്യഥയോടെ കർത്താവിന്റെ ബലിപീഠത്തിനുമുൻപിൽ കരഞ്ഞുകൊണ്ട് തന്റെ പ്രാർത്ഥനകൾ അർപ്പിച്ചു. അത്യധികമായ അവളുടെ ദുഃഖം നിമിത്തം അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. അവളുടെ ഹൃദയവ്യഥ ഒരു ഭ്രാന്തിയെപ്പോലെ ചുണ്ടുകൾ ചലിപ്പിച്ച് അവൾ ദൈവസന്നിധിയിൽ ചൊരിഞ്ഞു. ഏറെനേരം ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ ദേവാലയത്തിലെ പുരോഹിതനായ ഏലി അവളെ മദ്യപിച്ചവളെന്ന് തെറ്റിദ്ധരിച്ച് ശാസിച്ചു. ''എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരി അവസാനിപ്പിക്കുക.'' 

അവൾ ഏറ്റം താഴ്മയോടെ പുരോഹിതനായ ഏലിയുടെ അടുത്ത് തന്റെ കഷ്ടസ്ഥിതി തുറന്നു പറഞ്ഞു. അപ്പോൾ ഏലി അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: ''സമാധാനമായി പോവുക, ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർത്ഥന സാധിച്ചുതരട്ടെ.'' കർത്താവിന്റെ അനുഗ്രഹം അവളുടെമേൽ പെയ്തിറങ്ങിയ നിമിഷമായിരുന്നു അത്. ആരാധനയ്ക്കുശേഷം അവർ ദൈവത്തിന്റെ ആലയത്തിൽനിന്ന് റാമായിലുള്ള സ്വഭവനത്തിൽ എത്തിച്ചേർന്നു. എൽക്കാന തന്റെ ഭാര്യയായ ഹന്നായെ പ്രാപിച്ചു. ആ രാത്രിയിൽത്തന്നെ അവൾ ഗർഭം ധരിച്ചു. അവൾ ഒരു പുത്രനെ പ്രസവിച്ചു. ''ഞാൻ അവനെ കർത്താവിനോട് ചോദിച്ചുവാങ്ങിയതാണ്'' എന്നു പറഞ്ഞ് ഹന്നാ അവന് സാമുവൽ എന്ന് പേരിട്ടു. ഈ കുഞ്ഞാണ് പില്ക്കാലത്ത് ദൈവത്തെ സേവിച്ച ന്യായാധിപനായ സാമുവൽ. താൻ കർത്താവിനോടു ചെയ്ത നേർച്ചപ്രകാരം ഹന്നാ അവനെ മുലകുടി മാറിയപ്പോൾ ദേവാലയത്തിൽ കാഴ്ചവച്ചു. അങ്ങനെ അവൻ എന്നേക്കും ദൈവത്തിന്റേതായി.

വളരെ നന്നായി ജീവിച്ചിട്ടും ഒത്തിരിയേറെ പ്രാർത്ഥിച്ചിട്ടും ഹന്നായുടെ ജീവിതത്തിൽ കണ്ണുനീർ തോരാത്ത നാളുകൾ ഏറെയുണ്ടായിരുന്നു. എങ്കിലും അവൾ നിരാശപ്പെട്ടില്ല. ഇസ്രായേലിന്റെ ദൈവമായ കാരുണ്യവാനായ കർത്താവ് തന്റെ പ്രാർത്ഥന കേൾക്കുമെന്ന് അവൾ വിശ്വസിച്ചു. കർത്താവ് കാരുണ്യപൂർവം തനിക്ക് ഉത്തരം നല്കുന്ന ദൈവകാരുണ്യത്തിന്റെ ദിനത്തിനുവേണ്ടി അവൾ പ്രാർത്ഥനാപൂർവം കാത്തിരുന്നു. ദൈവത്തിന്റെ സമയത്ത് അവൾക്ക് ആ ഉത്തരം ലഭിക്കുകയും ചെയ്തു. ഹന്നാ ഒരു സാധാരണ കുഞ്ഞിനെയാണ് ചോദിച്ചത്. എന്നാൽ, ദൈവം അവൾക്ക് ന്യായാധിപനായിത്തീരേണ്ട മകനെ നല്കി.

നമ്മുടെ ജീവിതങ്ങളെ നമുക്കൊന്ന് പരിശോധിച്ചുനോക്കാം. കണ്ണുനീരോടെയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് നമ്മൾ ഉദ്ദേശിച്ച സമയത്ത് ഉത്തരം ലഭിച്ചില്ല എന്ന കാരണത്താൽ നാം നിറുത്തിവച്ചുപോയിട്ടില്ലേ? പല പ്രാർത്ഥനകളും നമ്മൾ മറന്നുതന്നെ പോയിട്ടുണ്ടാകാം. എന്നാൽ, കർത്താവ് പറയുന്നു ''പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ; നിങ്ങൾക്ക് ലഭിക്കുകതന്നെ ചെയ്യും'' (മർക്കോ. 11:24).

Wednesday, August 20, 2014

Thank You Jesus


Thank You Jesus
Thank You for through the shedding of Your holy
blood, You washed me of all my sins.
Thank You for the suffering You did for me
on that old rugged cross.




Tags: Jesus pic, jesus love

Monday, July 21, 2014

Power of Positive thinking

Power of Positive thinking



Positive thinking is a mental and emotional attitude that focuses on the bright side of life and expects positive results.

A positive person anticipates happiness, health and success, and believes he or she can overcome any obstacle and difficulty.

With a positive attitude we experience pleasant and happy feelings. This brings brightness to the eyes, more energy, and happiness. Our whole being broadcasts good will, happiness and success. Even our health is affected in a beneficial way. We walk tall, our voice is more powerful, and our body language shows the way we feel.

Ignore what other people say or think about you, if they discover that you are changing the way you think.

Use your imagination to visualize only favorable and beneficial situations.

Use positive words in your inner dialogues, or when talking with others.

Smile a little more, as this helps to think positively.

Once a negative thought enters your mind, you have to be aware of it, and endeavor to replace it with a constructive one. If the negative thought returns, replace it again with a positive one.

Saturday, June 28, 2014

Meaning Of Death















Tags: Meaning of death, fear of death, beauty of death, good bye from this world

St. Mary's Forane Church at Koratty



St. Mary's Forane Church at Koratty also known as Church of Koratty Muthy is situated in Thrissur, Kerala




India's largest Marian Pilgrim Centre and Marian Christian / Catholic Pilgrimage Centre and Shrines for pilgrims of Koratty muthy - our lady with poovan bananas





Wednesday, April 30, 2014

മോഹഭംഗങ്ങളെ അഭിമുഖീകരിക്കുമ്പോള്‍

മോഹഭംഗങ്ങളെ അഭിമുഖീകരിക്കുമ്പോള്‍

1. മോഹങ്ങള്‍ക്ക് ഒരയഥാര്‍ഥ തലമുണ്ട്. എന്നാല്‍  ഈ അയഥാര്‍ഥ തലത്തെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ ശീലിക്കുക. മോഹങ്ങളോട് വൈകാരികമായ ഒരടുപ്പമുണ്ടാവും. എന്നാല്‍ യുക്തിയോടെ അവയെ കാണാന്‍ ശ്രമിക്കുക.

2. കൊച്ചു മോഹങ്ങള്‍ സഫലീകരിക്കാന്‍ കഠിനശ്രമങ്ങളോ കൂടുതല്‍ സമയമോ ആവശ്യമായി വരുന്നില്ല. അവ നിറവേറ്റാന്‍ സമയം കണ്ടെത്തുക. സാധ്യമാകുന്ന മോഹങ്ങള്‍ കൈയൊഴിയേണ്ടതില്ല.

3. ചില മോഹങ്ങള്‍ സഫലീകരിക്കാന്‍ കൂടുതല്‍ ശ്രമവും സമയവും വേണ്ടിവരും. അവയെ മൂര്‍ത്തമായ ലക്ഷ്യങ്ങളാക്കി മാറ്റണം. മോഹങ്ങളെ അമൂര്‍ത്തതലത്തില്‍നിന്നും മാറ്റിയെടുക്കാനും അതുകൊണ്ട് കഴിയുന്നു. ലക്ഷ്യങ്ങളില്‍ നിന്ന് അപ്പോള്‍ 'ഉന്ന'ങ്ങള്‍ കേന്ദ്രീകരിക്കാനും കഴിയും. ഇത്തരം മോഹങ്ങളെ സഫലീകരിക്കാന്‍ ക്രമാനുസൃതമായി ചിട്ടപ്പെടുത്തിയ ശ്രമങ്ങള്‍ വേണ്ടിവരും.

4. മോഹസഫലീകരണത്തില്‍ അമിതമായി ആഹ്ലാദിക്കുകയോ ആവേശംകൊള്ളുകയോ ചെയ്യാതിരിക്കുക.

5. ചില മോഹങ്ങള്‍ അപ്രതീക്ഷിതമായി തകരുന്നു. അത് ഇച്ഛാഭംഗത്തിനും നിരാശക്കും കാരണമാകാവുന്നതാണ്. കഴിയാവുന്നത്ര യാഥാര്‍ഥ്യബോധത്തോടെ ഇത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കേണ്ടതുണ്ട്.

6. മോഹഭംഗങ്ങളെ അതിജീവിക്കാന്‍ സ്വസ്ഥമായ ചുറ്റുവട്ടം ആവശ്യമാണ്. ഇഷ്ടപ്പെടുന്നവരുടെ സാന്നിധ്യം, ഇഷ്ടവിഷയങ്ങളിലുള്ള പ്രവര്‍ത്തനം എന്നിവ പ്രയോജനകരമായിരിക്കും. ചുറ്റുവട്ടം പ്രതികൂലമാണെങ്കില്‍ അവയില്‍നിന്ന് മാറിനില്‍ക്കാവുന്നതുമാണ്. പുതിയ ഒരു സാഹചര്യത്തിലേക്ക് 'പറിച്ചു നടുക.'

7. പ്രാര്‍ഥന, ധ്യാനം എന്നിവയിലൂടെ മോഹഭംഗങ്ങളെ അഭിമുഖീകരിക്കാന്‍ ശീലിക്കുക.

8. ഒരു കാര്യത്തില്‍ മോഹഭംഗമുണ്ടായാല്‍, അടുത്തതോ പകരം നില്‍ക്കുന്നതോ ആയ മോഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവ നിറവേറ്റാന്‍ ശ്രമിക്കുക.

9. മോഹങ്ങള്‍ തകരുമ്പോള്‍ ഉറക്കം നഷ്ടപ്പെടുക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ പോവുക, മറ്റുള്ളവരോട് അകാരണമായി ദേഷ്യം തോന്നുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍, അവ ദീര്‍ഘമായും കുറെ ദിവസങ്ങളായും നീണ്ടുനില്‍ക്കുന്നുവെങ്കില്‍ പ്രൊഫഷണലുകളുടെ സഹായം തേടുക.

10. മോഹഭംഗങ്ങളുടെ നിമിഷങ്ങളില്‍ പുകവലി, മദ്യം, മയക്കുമരുന്ന്, ആത്മഹത്യാ ചിന്ത എന്നിവയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക.            

Friday, March 21, 2014

മരണം



ദിനന്തോറും ലക്ഷക്കണക്കിന് മരണം ലോകത്തില്‍ സംഭവിക്കുന്നു. അതു നമ്മെ അസ്വസ്ഥരാക്കുന്നില്ല. അതൊരു സാധാരണ സംഭവമല്ലേ എന്നു വിചാരിച്ചു ലോകവ്യാപാരങ്ങളില്‍ നിമഗ്നരായി നാം ദിവസം കഴിച്ചുകൂട്ടുന്നു. നമുക്ക് പ്രിയപ്പെട്ടവരെ മരണം അപഹരിക്കുമ്പോഴാണ് അതിന്റെ ക്രൂരതയും, അതുണ്ടാക്കുന്ന നഷ്ടവും അനുഭവപ്പെടുന്നത്. അപ്പോള്‍ നാം നിരാശരായി ജീവിതത്തെ വെറുക്കുന്നു. വിധിയെ പഴിക്കുന്നു. നികത്തുവാന്‍ വയ്യാത്ത ഒരു വിടവു ജീവിതത്തില്‍ വന്നുചേര്‍ന്നതായി തോന്നുന്നു. എത്രയോ ആളുകളെ ചുറ്റും കാണുന്നുണ്ടെങ്കിലും നാം തനിയെയാണെന്ന തോന്നല്‍ മനസ്സിലുണ്ടാകുന്നു. മറ്റുള്ളവരുടെ സാന്ത്വനവാക്കുകള്‍ ആ സമയത്ത് നാം ശ്രദ്ധിക്കുന്നില്ല. വേദനയില്‍ വെന്തുരുകി, തനിയെ ഒരിടത്തിരുന്ന്, എന്നെന്നേക്കുമായി പിരിഞ്ഞുപോയ ആ പ്രിയപ്പെട്ട രൂപത്തെ മനസ്സില്‍ കണ്ടുകൊണ്ട് കഴിഞ്ഞുപോയ കാലത്തെപ്പറ്റി ചിന്തിച്ചു കണ്ണീര്‍ വാര്‍ക്കുന്നതായിരിക്കും അപ്പോഴത്തെ സ്ഥിതിയില്‍ സ്വല്പമെങ്കിലും ആശ്വാസമുണ്ടാക്കുക.
സര്‍വ്വശക്തന്റെ കാരുണ്യം എന്നിലില്ലാതായിപ്പോയോ എന്നുപോലും ഞാന്‍ സംശയിച്ചു. അതെന്റെ ഭോഷത്വമല്ലേ? ഈശ്വരന്റെ നിശ്ചയങ്ങള്‍ക്കുണ്ടോ വല്ല തെറ്റും അനീതിയും? കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നതിനനുസരിച്ച് ആ മഹച്ഛക്തിയുടെ പിഴവില്ലാത്ത നിയമവും പ്രവര്‍ത്തിക്കുന്നു. അറിയുവാന്‍ വയ്യാത്തതിനെ നമ്മുടെ എളിയ ബുദ്ധികൊണ്ട് അറിവാന്‍ ശ്രമിക്കുമ്പോള്‍ കാര്യകാരണങ്ങളുടെ ബന്ധവും സംഭവങ്ങളുടെ അര്‍ഥവും മനസ്സിലാകാതെ നാം അമ്പരക്കുന്നു.



മരണാനന്തരജീവിതം കെ.പി.കേശവമേനോന്‍

Tuesday, January 21, 2014

Second Death Anniversary of my beloved father

                                                 Second Death Anniversary of my beloved father